കോഴിക്കോട്: ഐഡിയൽ അസോസിയേഷൻ ഫോർ മൈനോരിറ്റി എജ്യൂക്കേഷൻ സംസ്ഥാന തല അത്‌ലറ്റിക്സ് മത്സരങ്ങൾക്ക് കോഴിക്കോട് ഒളിമ്പ്യൻ റഹ്മാൻ സ്‌റ്റേഡിയത്തിൽ തുടക്കമായി.
വിവിധ ജില്ലകളിലെ വ്യത്യസ്ത സ്കൂളുകളിൽ നിന്നുമായി ആയിരത്തി ഇരുനൂറോളം അത് ലറ്റുകളാണ് അണ്ടർ 10, 12, 14, 17 കാറ്റഗറികളിലായി മത്സരിക്കാനെത്തിയത്. രാവിലെ നടന്ന ചടങ്ങിൽ മുൻ ഇന്ത്യൻ ഗോൾ കീപ്പറും ഒളിമ്പ്യൻ റഹ്മാന്റെ മകനുമായ ഹാരിസ് റഹ്മാൻ ഉദ്ഘാടനം നിർവ്വഹിച്ചു. ഐ.എ. എം ഇ എക്സിക്യൂട്ടീവ് ഡയറക്ടർ അഫ്സൽ കൊളാരി അദ്ധ്യക്ഷത വഹിച്ചു. കെ.എം അബ്ദുൽ ഖാദർ അനുമോദനങ്ങളർപ്പിച്ചു.
മാർച്ച് പാസ്റ്റോടു കൂടി തുടക്കമായ ട്രാക്കിനങ്ങളിൽ വ്യത്യസ്ത കാറ്റഗറികളിലായി ഫൈനൽ മത്സരങ്ങളുൾപ്പെടെ 42 ഇനങ്ങളാണുളളത്. വിജയികളാകുന്നവർക്ക് മെഡലുകളും സർട്ടിഫിക്കറ്റുകളും സമ്മാനിക്കും
കേരള സ്‌റ്റേറ്റ് സ്പോർട്ട്സ് കൗൺസിൽ മെമ്പർ തങ്കച്ചൻ , അത് ലറ്റിക്സ് അസോസിയേഷൻ വൈസ് പ്രസിഡന്റ് അബ്ദുൾ റഹ്മാൻ ഐ.എ.എം. ഇ കോഴിക്കോട് ജില്ലാ ചെയർമാൻ ശഹീർ അസ്ഹരി , സെക്രട്ടറി മുഹമ്മദ് ശാഫി തുടങ്ങിയവർ പങ്കെടുത്തു.
ഐ.എ.എം. ഇ ജനറൽ സെക്രട്ടറി വി പി എം ഇസ്ഹാബ് സ്വാഗതവും ഐ.എ.എം. ഇ
കോഴിക്കോട് ജില്ലാ ഫിനാൻസ് കൺവീനർ ദിൽഷാദ് നന്ദിയും പറഞ്ഞു.